Monday 28 May 2012

സദ്ദാം ഹുസ്സൈന്‍-ഒരോര്‍മ.

ഡിസംബര്‍,
തൂക്കുമരത്തിന്റെ നിഴല്‍പറ്റി
കാളസര്‍പ്പത്തേപ്പോലെ
മയങ്ങിയ
മര്‍ദ്ദകന്റെ വിഷവാക്കിനെ
നീ ഒളിപ്പിച്ചതെവിടെയാണ്?
ഗര്‍ജ്ജിക്കുന്ന വാക്കുകള്‍
പകരംവച്ച്
നിന്നെ വിറകൊള്ളിച്ച്
നടന്നകന്നവന്‍
ടൈഗ്രീസ് തടത്തിന്റെ
നിമ്നോന്നതങ്ങളിലെ
വ്യഥിത സഞ്ചാരി.
നിറംകെട്ടവന് ഗുണവും
മണംകെട്ടവന് മാനവും
പകര്‍ന്ന
തളരാനറിയാത്ത പോരാളി.
ഏറ്റവും ഒടുവില്‍
ഉച്ചരിക്കാനായി
അവന്‍ കരുതിവച്ചത്
സാമ്രാജ്യത്വത്തിന്റെ
ശിരസ്സ് തകര്‍ത്ത
വിലാപവാക്കായി!
അവന്റെ
ഊര്‍ധ്വത്തിനുമേല്‍
മുറുക്കിയ കുരുക്കിനുള്ളില്‍
ഞെരിഞ്ഞമര്‍ന്നത്
ലോകമെങ്ങുമുള്ള
പതിതന്റെ വാക്ക്.
ഒടുങ്ങാത്ത
ആക്രോശത്തോടും
മൃതിയുടെ മുന്നിലെ
പകയറ്റ നിസ്സംഗതയോടും
അവന്‍
അവശേഷിപ്പിച്ചത്
എവിടേയും
അടിച്ചമര്‍ത്തപ്പെടുന്നവന്റെ
എരിയുന്നവാക്ക്.

No comments:

Post a Comment